മാറ്റൊലി

എനിക്ക്  പാടാന്‍  കവിതകളുണ്ടായിരുന്നു   
എനിക്ക്  കേള്‍ക്കാന്‍  കാതുകളുണ്ടായിരുന്നു   
എനിക്ക്  കാണാന്‍  കണ്ണുകളുണ്ടായിരുന്നു 
എന്റെ  കാലടി  പിന്തുടരാന്‍  നിഴലുകളുണ്ടായിരുന്നു 

പക്ഷെ ,ഞാന്‍  പോയ  വഴിയില്‍  പ്രാണവായു  ഉണ്ടായിരുന്നില്ല   
ഞാന്‍ പോയ  വഴിയില്‍  ശബ്ദമുണ്ടയിരുന്നില്ല     
ഞാന്‍ പോയ  വഴിയില്‍  വെളിച്ചമുണ്ടായിരുന്നില്ല 
എന്റെ  നിഴലിനു  രൂപമുണ്ടായിരുന്നില്ല     

ഈ  അന്ധകാരത്തില്‍ ഞാന്‍  തനിച്ചിരുന്നുറങ്ങുന്നു         
വെളിച്ചമില്ലാത്ത പ്രഭാതങ്ങളെ ഞാന്‍  പ്രണയിച്ചിരുന്നു 
പക്ഷെ  ഇരുട്ടിന്റെ  ആത്മാവ്  നെഞ്ചില്‍  പിടയും 
ഇരുളിനെ  സ്നേഹിച്ച  മണ്ടന്‍  കവിയായി  ഞാന്‍  വാഴ്ത്തപ്പെടും     ..

ചിറകു മുളക്കാത്ത സ്വപ്‌നങ്ങള്‍


ഏകാകിയാം  എന്റെ  സ്വപ്നങ്ങള്‍ക്കൊക്കെ 
ഏഴ്  സ്വരങ്ങള്‍  കൊണ്ട്  ചിറകുകള്‍  നല്‍കി 

കാണാത്ത  പൂവിന്റെ  സുഗന്ധം  ഈറന്‍ 
കാറ്റു  സൂക്ഷിച്ചപോള്‍  ഇളം മുളം  തണ്ടുകള്‍ 
പരസ്പരം  തൊട്ടുരുമ്മി  മെല്ലെ  പറഞ്ഞു 
അവളെ  സ്നേഹിക്കാന്‍ ,ചുണ്ടിലെ  പുഞ്ചിരിയവാന്‍   
അവളുടെ  മാത്രമാവാന്‍  ആരോ  വന്നിരിക്കുന്നു 
ഈ  മഞ്ചാടി  കുന്നില്‍  നിന്നെയും കാത്തു  നിന്നപ്പോള്‍    
നിന്റെ  ശരീരത്തിന്റെ  മണമുള്ള  കാറ്റിലൂടെ        
കുറെ  കനവുകള്‍  എനിക്കുവേണ്ടി   കൊടുത്തയക്കാനുണ്ടോ   ?
എന്നെ ഇഷ്ടമായിരുന്നെന്ന്  പറയാന്‍  എല്പിച്ചിരുന്നോ   ?

പകലിന്റെ  കോലാഹലങ്ങള്‍  മാറി  വരുന്നു 
രാത്രിയുടെ  രൂക്ഷഗന്ധം  ഞാന്‍  മണക്കുന്നു 
ഞാന്‍  കാത്തിരിക്കുന്നു  അറിയില്ലെന്തിനെന്നു   
എനിക്ക്  കാത്തിരുന്നേ  പറ്റൂ   
എന്നെ  സ്നേഹിക്കാന്‍  നിനക്കാവില്ല   
തിരിച്ചു  കിട്ടാത്ത  സ്നേഹത്തിനു  വേണ്ടി 
കൊതിച്ചു  മൃതിയടയാന്‍  അനുവദിക്കുമോ  എന്നെ  നീ ?...


ഇനിയും എന്തിനു നീ ..


ചില്ല്  ജാലക വാതിലിനുള്ളില്‍  എനിക്ക് 
ശ്വസിക്കാനാവുന്നില്ല ,എങ്കിലും 
എന്നെ  സ്വതന്ത്രമാക്കുവാന്‍ വരുന്നുണ്ട് ഒരാള്‍       
കേള്‍ക്കുന്നു  ഞാന്‍  കാലടി  സ്വരങ്ങള്‍ 
ഒരായിരം  കുന്നിക്കുരുകള്‍ നിലത്തു  വീഴും  പോലെ 
ഒരായിരം  മുത്തുമണികള്‍ ചിതറി വീണപോലെ     

നീ  എന്തേ  ഇത്ര മെല്ലെ  നടന്നു  വരുന്നു ?       
എന്തേ  നിനക്കിത്ര   താമസം ?
എന്തിനുവേണ്ടിയാണ്  നീ  മടിച്ചു  നില്കുന്നത്   ?
ആര്‍ക്കുവേണ്ടിയാണ്  നീ  കാത്തു  നില്കുന്നത് ?
അതോ  നിനക്കായി  കാത്തിരിക്കുന്ന  ആരെങ്കിലും  ഉണ്ടോ ?’
നിനക്കായി  മനമുരുകുന്ന  ഒരു  കുഞ്ഞു  തെന്നലുണ്ടോ   ?
നിന്റെ  സാമീപ്യത്തിനായി  കൊതിക്കാന്‍   
നിന്റെ  സ്വാന്ത്വന വാക്കുകള്‍  കേള്‍ക്കാന്‍ 
നിന്റെ  ഒരു  ഇളം  തലോടലിനായി 
ഒരു  ചെറു  മന്തഹാസതിനായി   
ആരോ  കാത്തിരിക്കുന്നുണ്ടാവുമല്ലേ   ?
എന്നിരുന്നാലും  ഈ  കുഞ്ഞു  പരിഭവം ,
നീ  കേള്‍ക്കുന്നില്ലേ  ഈ  ദീനരോദനം   ?
നീ  അറിയുന്നില്ലേ  ഈ  ഹൃദയഭാഷ   ?

നിന്നെ  ഇത്രമേല്‍  സ്നേഹിക്കാന്‍ 
നിന്നെ  താലോലിക്കാന്‍  ഓമനിക്കാന്‍ 
നിന്റെ  കിളി കൊഞ്ചല്‍ കേള്‍ക്കാന്‍ 
ആരാണവന്‍ , എന്തിനവന്‍ ഇത്രമേല്‍ ആഗ്രഹിച്ചതു ?
നിന്റെ  സാമീപ്യം ആഗ്രഹിക്കുന്നതു ?
ഒരു  കുഞ്ഞു  സ്നേഹത്തിന്‍ അരുവിയിലൂടെ   
നിലാവാകുന്ന  സ്നേഹഗംഗയില്‍  അലിയാന്‍ 
എന്തിനാണ് അവന്‍ ഇത്രമേല്‍  ആഗ്രഹിക്കുന്നതു ?


കുഞ്ചൻ നമ്പ്യാർ

ഇത് വായിക്കേണ്ടേ ..? എന്നാല്‍ , മറ്റു കവികള്‍ എന്ന list ലേക്ക് തിരിച്ചു പോകൂ.... 

  •  കുഞ്ചന്‍ നമ്പ്യാരുടെ പഞ്ചതന്ത്രം മലയാളം വായിക്കേണ്ടേ ..? ഇതാ , ഇവിടെ ...
  • കുഞ്ചന്‍ നമ്പ്യാരുടെ ഒരു ഓട്ടന്‍ തുള്ളല്‍ കേള്‍ക്കണോ ..? ഇതാ ,, ഇവിടെ..

========================================================================
പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖമലയാളഭാഷാ കവിയാണ് കുഞ്ചൻ നമ്പ്യാർ. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളൽ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികൾ മിക്കവയും തുള്ളൽ അവതരണങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി എഴുതപ്പെട്ടവയാണ്. നർമ്മത്തിൽ പൊതിഞ്ഞ സാമൂഹ്യവിമർശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. മലയാളത്തിലെ ഹാസ്യകവികളിൽഅഗ്രഗണനീയനാണ് നമ്പ്യാർ.

പ്രാചീന കവിത്രയത്തില്‍ ഒരാള്‍ ഇദ്ദേഹമാണ് ..
ആലപ്പുഴയിലെ അമ്പലപ്പുഴയിലുള്ള കുഞ്ചൻ സ്മാരകം


ജീവിതരേഖ:

ചന്ദ്രികാവീഥി, ലീലാവതീവീഥി, തുടങ്ങിയ രൂപകം രൂപകങ്ങളും, വിഷ്ണുവിലാസം, രഘവീയം എന്നീ മഹാകാവ്യങ്ങളും വിലാസം, ശിവശതകം എന്നീ ഖണ്ഡകാവ്യങ്ങളും, രാസക്രീഡ, വൃത്തവാർത്തികം എന്നീ ഛന്ദശ്ശാസ്ത്രഗ്രന്ഥങ്ങളും മറ്റും സംസ്കൃതത്തിൽ‍ എഴുതിയ രാമപാണിവാദനും കുഞ്ചൻ നമ്പ്യാരും ഒരാൾതന്നയാണെന്ന് ഏറെ ചർച്ചചെയ്യപ്പെട്ട ഒരു വാദം മഹാകവി ഉള്ളൂർകേരളസാഹിത്യചരിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്. ആ അവകാശവാദം ഇന്നും സ്ഥിരീകൃതമായിട്ടില്ല.


നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകുന്ന രേഖകളൊന്നുമില്ല. ലഭ്യമായ അറിവു വച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു.ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായകിടങ്ങൂരിലത്തി. തുടർന്ന് ചമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ്‌ അദ്ദേഹം ജീവിച്ചത്. ഇക്കാലത്താണ്‌ തുള്ളൽ കൃതികളിൽ മിക്കവയും എഴുതിയതെന്ന്‌ കരുതപ്പെടുന്നു. ചെമ്പകശ്ശേരി രാജാവായ ദേവനാരായണനെ പുകഴ്ത്തുന്ന കല്യാണസൗഗന്ധികത്തിലെ ഈ വരികൾ പ്രസിദ്ധമാണ്:-

ചെമ്പകനാട്ടിന്നലങ്കാരഭൂതനാം,
തമ്പുരാൻ ദേവനാരായണസ്വാമിയും
കമ്പം കളഞ്ഞെന്നെ രക്ഷിച്ചുകൊള്ളണം;
കുമ്പിടുന്നേനിന്നു നിൻപദാംഭോരുഹം

1746-ൽ മാർത്താണ്ഡവർമ്മ ചമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോട് ചേർത്തതിനെ തുടർന്ന് നമ്പ്യാർ തിരുവനന്തപുരത്തേക്കു താമസം മാറ്റി. അവിടെ അദ്ദേഹം, മാർത്താണ്ഡവർമ്മയുടേയും അദ്ദേഹത്തെ തുടർന്ന് ഭരണമേറ്റ കാത്തിക തിരുനാളിന്റെയും (ധർമ്മരാജാവ്) ആശ്രിതനായി ജീവിച്ചു. വാർദ്ധക്യത്തിൽ രാജസദസ്സിലെ ജീവിതം ബുദ്ധിമുട്ടായിത്തോന്നിയ അദ്ദേഹം സ്വന്തം നാടായ അമ്പലപ്പുഴക്ക് മടങ്ങാൻ ആഗ്രഹിച്ചു.

കോലംകെട്ടുക, കോലകങ്ങളിൽ നടക്കെന്നുള്ള വേലക്കിനി-
ക്കാലം വാർദ്ധകമാകയാലടിയനെച്ചാടിക്കൊലാ ഭൂപതേ.

എന്ന കവിയുടെ അഭ്യർഥന രാജാവ് സ്വീകരിച്ചതിനെത്തുടർന്ന് അദ്ദേഹം അമ്പലപ്പുഴക്ക് മടങ്ങി. 1770-ലായിരുന്നു മരണം എന്ന് കരുതപ്പെടുന്നു. പേപ്പട്ടി വിഷബാധയായിരുന്നു മരണകാരണം എന്നൊരു കഥ പ്രചരിച്ചിട്ടുണ്ട്.

Click to view full size image
കൃതികൾ

തുള്ളൽ


അമ്പലപ്പുഴ ക്ഷേത്രത്തിൽ ചാക്യാർകൂത്ത് എന്ന ക്ഷേത്രകലയിൽ മിഴാവ് കൊട്ടുകയായിരുന്ന നമ്പ്യാർ ഒരിക്കൽ ഉറങ്ങിയപ്പോൾ പരിഹാസപ്രിയനായ ചാക്യാർ അരങ്ങത്തുവച്ചുതന്നെ കലശലായി പരിഹസിച്ചു ശകാരിച്ചതാണ് തുള്ളലിന്റെ തുടക്കത്തിന് കാരണമായതെന്ന് ഒരു കഥയുണ്ട്. പകരം വീട്ടാൻ അടുത്ത ദിവസം തന്നെ നമ്പ്യാർ ആവിഷ്കരിച്ച് അവതരിപ്പിച്ച പുതിയ കലാരൂപമായിരുന്നത്രെ തുള്ളൽ. തുള്ളലിന് കൂത്തുമായി വളരെ സാമ്യമുണ്ടെന്നതൊഴിച്ചാൽ ഈ ഐതിഹ്യത്തിൽ എത്രമാത്രം സത്യമുണ്ടെന്ന് പറയുക ബുദ്ധിമുട്ടാണ്. ഏതായാലും തുള്ളലിനെ ഒരൊന്നാംകിട കലാരൂപമായി വികസിച്ചെടുക്കാനും അതിന് പരക്കെ അംഗീകാരം നേടിയെടുക്കാനും നമ്പ്യാർക്ക് കഴിഞ്ഞു. അസാമാന്യമായ ഭാഷാനൈപുണ്യം കൊണ്ട് അനുഗൃഹീതനായിരുന്നു നമ്പ്യാർ. വാക്കുകൾ അദ്ദേഹത്തിന്റെ നാവിൽ നൃത്തം ചെയ്യുകയായിരുന്നത്രെ.

പാൽക്കടൽത്തിര തള്ളിയേറി
വരുന്നപോലെ പദങ്ങളെൻ
നാവിലങ്ങനെ നൃത്തമാണൊരു
ഭോഷ്ക്കു ചൊല്ലുകയല്ല ഞാൻ
എന്നു പറയാൻ മാത്രം ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും, തുള്ളലുകളുടെ ഭാഷയായി നമ്പ്യാർ തെരഞ്ഞെടുത്തത് സംസാരഭാഷയോട് ഏറ്റവും അടുത്ത സാധാരണക്കാരന്റെ ഭാഷയാണ്. അത് അവയ്ക്ക് കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തു. സാധാരണക്കാർക്ക് രുചിക്കുന്ന കവിത അവരുടെ ഭാഷയിൽ തന്നെ ആയിരിക്കണം എന്ന് നമ്പ്യാർ പറഞ്ഞിട്ടുണ്ട്:-

ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാൻ
വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിതം വരൂ
ഭാഷയേറിവരുന്ന നല്ലമണിപ്രവാളമതെങ്കിലോ
ഭൂഷണം വരുവാനുമില്ല: വിശേഷഭൂഷണമായ്‌വരും


ഓട്ടൻ, ശീതങ്കൻ, പറയൻ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി 64 തുള്ളലുകൾ നമ്പ്യാർ എഴുതിയതായി പറയപ്പെടുന്നു. നമ്പ്യാരുടെ ഏറെ പ്രസിദ്ധമായ ഫലിതബോധത്തിനു പുറമേ അദ്ദേഹത്തിന്റെ വിപുലമായ അനുഭവസമ്പത്തും എല്ലാ വിജ്ഞാനശാഖകളിലുമുള്ള അവഗാഹവും ഈ കൃതികൾ പ്രകടിപ്പിക്കുന്നു. അദ്ദേഹത്തിന്റേതായി പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത് താഴെപ്പറയുന്ന നല്പത് തുള്ളലുകളാണ്:-

ഓട്ടൻ തുള്ളലുകൾ
സ്യമന്തകം
ഘോഷയാത്ര
നളചരിതം
കിരാതം
കാർത്തവീര്യാർജ്ജുനവിജയം
രുഗ്മിണീസ്വയം‌വരം
പ്രദോഷമാഹാത്മ്യം
രാമാനുജചരിതം
ബാണയുദ്ധം
പാത്രചരിതം
സീതാസ്വയം‌വരം
ലീലാവതീചരിതം
അഹല്യാമോഷം
രാവണോത്ഭവം
ചന്ദ്രാംഗദചരിതം
നിവാതകവചവധം
ബകവധം
സന്താനഗോപാലം
ബാലിവിജയം
സത്യാസ്വയം‌വരം
ഹിദിംബവധം
ഗോവർദ്ധനചരിതം
ശീതങ്കൻ തുള്ളലുകൾ
കല്യാണസൗഗന്ധികം
പൗണ്ഡ്രവധം
ഹനുമദുത്ഭവം
ധ്രുവചരിതം
ഹരിണീസ്വയം‌വരം
കൃഷ്ണലീല
ഗണപതിപ്രാതൽ
ബാല്യുത്ഭവം
പറയൻ തുള്ളലുകൾ
സഭാപ്രവേശം
പുളിന്ദീമോഷം
ദക്ഷയാഗം
കീചകവധം
സുന്ദോപസുന്ദോപാഖ്യാനം
നാളായണീചരിതം
ത്രിപുരദഹനം
കുംഭകർണ്ണവധം
ഹരിശ്ചന്ദ്രചരിതം
ഇതരകൃതികൾ

തുള്ളലുകളല്ലാത്ത കൃതികളും നമ്പ്യാരുടേതായുണ്ട്‌. താഴെപ്പറയുന്നവ അവയിൽ ചിലതാണ്:-
പഞ്ചതന്ത്രം കിളിപ്പാട്ട്
ശ്രീകൃഷ്ണചരിതം മണിപ്രവാളം
രുഗ്മിണീസ്വയംവരം പത്തുവൃത്തം
ശീലാവതി നാലുവൃത്തം
ശിവപുരാണം
നളചരിതം കിളിപ്പാട്ട്
വിഷ്ണുഗീത

കൃതികളുടെ പ്രത്യേകതകൾ

സമൂഹവിമർശനം, നിശിതമായ ഫലിതപരിഹാസങ്ങൾ, കേരളീയത, സാധാരണക്കാരന്റെ ഭാഷ, ലോകോക്തികൾ എന്നിവയെല്ലാം നമ്പ്യാരുടെ കൃതികളുടെ ലക്ഷണങ്ങളായി നിരൂപകർ എടുത്തു പറയുന്നു. അദ്ദേഹത്തിന്റെ രചനകളുടെ ഈ പ്രത്യേകതകൾ കവിക്ക് വലിയ ജനപ്രീതി നേടിക്കൊടുത്തു. ജനകീയ കവി എന്ന് നമ്പ്യാർ വിശേഷിക്കപ്പെടാറുണ്ട്.

ഫലിതം

പുരാണകൃതികളെ അവലംബിച്ചായിരുന്നു നമ്പ്യാരുടെ മിക്ക തുള്ളൽ കൃതികളും എങ്കിലും അവയിൽ കഴിയുന്നത്ര നർമ്മവും സാമൂഹ്യപ്രസക്തിയുള്ള പരിഹാസവും കലർത്തുവാൻ കവി ശ്രദ്ധിച്ചിരുന്നു. നളചരിതത്തിൽ, സന്ദേശം വഹിച്ചുകൊണ്ടു പറന്നുപോകുന്ന അരയന്നം കണ്ട ദേശാന്തരങ്ങളിലെ കാഴ്ചകൾ വർണ്ണിക്കുന്ന ഭാഗം പ്രസിദ്ധമാണ്.
നായർ വിശന്നു വലഞ്ഞു വരുമ്പോൾ കായക്കഞ്ഞിക്കരിയിട്ടില്ല;
ആയതുകേട്ടുകലമ്പിച്ചെന്നങ്ങായുധമുടനേ കാട്ടിലെറിഞ്ഞു.
ചുട്ടുതിളക്കും വെള്ളമശേഷം കുട്ടികൾ തങ്ങടെ തലയിലൊഴിച്ചു.
കെട്ടിയ പെണ്ണിനെ മടികൂടാതെ, കിട്ടിയ വടികൊണ്ടൊന്നു കൊമച്ചു.
ഉരുളികൾ കിണ്ടികളൊക്കെയുടച്ചു, ഉരലുവലിച്ചു കിണറ്റിൽ മറിച്ചു;
ചിരവയെടുത്തഥ തീയിലെരിച്ചു, അരകല്ലങ്ങു കുളത്തിലെറിഞ്ഞു;
അതുകൊണ്ടരിശം തീരാഞ്ഞവനപ്പുരയുടെ ചുറ്റും മണ്ടി നടന്നു.
കല്യാണസൗഗന്ധികത്തിൽ പാഞ്ചാലിയുടെ ആഗ്രഹപ്രകാരം സൗഗന്ധികപ്പൂ തേടിപ്പോകുന്ന ഭീമൻ, ഒരു വൃദ്ധവാനരനെന്ന മട്ടിൽ വഴിമുടക്കി കിടന്ന ഹനുമാനോട് കയർക്കുന്ന ഭാഗം രസകരമാണ്:-

നോക്കെടാ! നമ്മുടെ മാർഗ്ഗേ കിടക്കുന്ന മർക്കടാ, നീയങ്ങു മാറിക്കിടാ ശഠാ!
ദുർഘടസ്ഥാനത്തു വന്നുശയിപ്പാന്നിനക്കെടാ തോന്നുവനെന്തെടാ സംഗതി?

തന്റെ അവശസ്ഥിതി അറിഞ്ഞ് വഴിമാറിപ്പോകാൻ ആവശ്യപ്പെടുന്ന ഹനുമാനോട് ഭീമൻ പിന്നെയും ഇടയുന്നു:-

ആരെന്നരിഞ്ഞു പറഞ്ഞു നീ വാനരാ!, പാരം മുഴുക്കുന്നു ധിക്കാരസാഹസം;
പൂരുവംശത്തിൽ പിറന്നു വളർന്നൊരു പൂരുഷശ്രേഷ്ഠൻ വൃകോദരനെന്നൊരു
വീരനെ കേട്ടറിവില്ലേ നിനക്കെടോ, ധീരനാമദ്ദേഹമിദ്ദേഹമോർക്ക നീ
നേരായ മാർഗ്ഗം വെടിഞ്ഞു നടക്കയില്ലാരോടു മിജ്ജനം തോൽക്കയുമില്ലേടോ,
മാറിനില്ലെന്നു പറയുന്ന മൂഢന്റെ മാറിൽ പതിക്കും ഗദാഗ്രമെന്നോർക്കണം.

ഈ വീമ്പിന് മറുപടികൊടുത്ത ഹനുമാൻ, നാലഞ്ചു ഭർത്താക്കന്മാർ ഒരു പെണ്ണിന് എന്നത് നാലുജാതിക്കും വിധിച്ചതല്ല എന്ന് ഭീമനെ ഓർമ്മിപ്പിക്കുന്നു. കൂടാതെ, ദുശ്ശാസനൻ പണ്ട് കൗരവസഭയിൽ വച്ച് പാഞ്ചാലിയോട് അതിക്രമം ചെയ്തത് കണ്ണും മിഴിച്ച് കണ്ട് നിന്നപ്പോൾ പൊണ്ണത്തടിയനായ ഭീമന്റെ പരാക്രമം കാശിക്കു പോയിരിക്കുകയായിരുന്നോ എന്നും നമ്പ്യാർ ഹനുമാനെക്കൊണ്ട് ചോദിപ്പിക്കുന്നുണ്ട്.

കേരളീയത

പതിനെട്ടാം ശതകത്തിൽ കേരളത്തിൽ നിലവിലിരുന്ന സാമൂഹിക സ്ഥിതിയിലേക്ക് നമ്പ്യാരുടെ കൃതികൾ വെളിച്ചം വീശുന്നു. ഭൂസ്ഥിതി, സസ്യപ്രകൃതി, ജലവിനിയോഗം, പാരമ്പര്യജന്തു വിജ്ഞാനം, നാടൻ തത്ത്വചിന്ത, നാട്ടു വിദ്യാഭ്യാസരീതി, നാടൻ വിനോദങ്ങൾ, ഉത്സവങ്ങൾ, അങ്ങാടി വാണിഭം, നാടൻ മത്സ്യബന്ധനം, ചികിത്സാരീതികൾ, കൃഷിയറിവുകൾ, കടലറിവുകൾ, കാട്ടറിവുകൾ, നാടൻ ഭക്ഷണ രീതികൾ, നാട്ടു സംഗീതം, മുത്തശ്ശിച്ചൊല്ലുകൾ തുടങ്ങിയ മണ്ഡലങ്ങൾ നമ്പ്യാർ കവിത വിശദമാക്കുന്നു

തുള്ളൽക്കവിതകളിൽ മിക്കവയുടേയും പ്രമേയം പുരാണേതിഹാസങ്ങളാണെങ്കിലും നമ്പ്യാർ അവക്ക് കൊടുക്കുന്ന പശ്ചാത്തലം കേരളീയമാണ്. കഥാപാത്രങ്ങൾക്ക് അദ്ദേഹം മലയാളിത്തം കല്പിച്ചുകൊടുക്കുന്നു. ഭീമൻ, ദുര്യോധനൻ, ദേവേന്ദ്രൻ , ദമയന്തി, ദ്രൗപദി, സീത, പാർവ്വതി തുടങ്ങിയ കഥാപാത്രങ്ങൾ കേരളത്തിലെ സ്ഥിതിഗതികൾക്കനുരൂപമായ വേഷപ്പകർച്ചയോടുകൂടി മാത്രമേ തുള്ളലുകളിൽ പ്രത്യക്ഷപ്പെടുന്നുള്ളു. ഭൂ-സ്വർഗ്ഗ-പാതാളങ്ങൾ നമ്പ്യാരുടെ ഭാവനയിൽ അമ്പലപ്പുഴയോ, തിരുവനന്തപുരമോ ആയി മാറുന്നു. അയൊദ്ധ്യയിലും, അളകാപുരിയിലും, സ്വർഗ്ഗത്തിലും പാതാളത്തിലും എല്ലാം കേരളീയർ തന്നെ. കേളച്ചാരും, കാളിപ്പെണ്ണും ചിരികണ്ടച്ചാരും, കോന്തനും, കേളനും, കുമരിയും, ഇച്ചിരിയും, ഇട്ടുണ്ണൂലിയും ഒക്കെ അവിടങ്ങളിൽ ഉണ്ട്. കേരളത്തിലെ നായന്മാരും പട്ടന്മാരും, കൊങ്ങിണിമാരും, നമ്പൂതിരിമാരും ഇല്ലാത്ത പ്രദേശങ്ങൾ ഇല്ല. സന്താനഗോപാലത്തിലെ അർജുനൻ, യമപുരിയിൽ ചെന്നപ്പോൾ "കള്ളുകുടിക്കും നായന്മാരുടെ പള്ളക്കിട്ടു കൊടുക്കണ കണ്ടു" വത്രെ. ദുര്യോധനന്റെ വനത്തിലേക്കുള്ള ഘോഷയാത്രയിൽ അമ്പും വില്ലും ധരിച്ച നായന്മാരെ കൂടാതെ, "പട്ടാണികൾ പല ചെട്ടികളും കോമട്ടികളും പല പട്ടന്മാരും" ഒക്കെ ഉണ്ടായിരുന്നു. ഘോഷയാത്രക്ക് മുൻപ് സേനകൾക്ക് നലകിയ സദ്യയും തികച്ചും കേരളീയമായിരുന്നു:-

ഇലവച്ചങ്ങു നിരന്നു തുടങ്ങീ, വലിയരിവച്ചു വെളുത്തൊരു ചോറും
പലപല കറിയും പഴവും നെയ്യും നലമൊടു വളരെ വിളമ്പീടുന്നു.
വട്ടഞ്ചക്കര ചേർത്തുകലക്കി ചട്ടം കൂട്ടിന തേങ്ങാപ്പാലും
ഒട്ടല്ലൂണിനു വട്ടം പലവിധമിഷ്ടമറിഞ്ഞു കൊടുത്തീടുന്നു

കാർത്തവീരാർജ്ജുനവിജയത്തിൽ രാവണൻ ചിത്രയോധിയെ അയച്ച് കാർത്തവീരാർജ്ജുനന്റെ അടുത്ത് ഉന്നയിക്കുന്ന ആവശ്യങ്ങളുടെ സാഹചര്യങ്ങളും കേരളീയമാണ്:-

വിളവിൽ പാതി നമുക്കു തരേണം, മുളകു സമസ്തവുമേല്പ്പിക്കേണം;
തെങ്ങുകവുങ്ങുകൾ മാവും പ്ലാവും എങ്ങുമെനിക്കിഹ കണ്ടെഴുതേണം;
മാടമ്പികളുടെ പദവികളൊന്നും, കൂടുകയില്ലാ നമ്മുടെ നാട്ടിൽ;
വീടന്മാരും വിളവുകൾ നെല്ലുകൾ വിത്തിലിരട്ടി നമുക്കുതരേണം;
നാട്ടിലിരിക്കും പട്ടന്മാരും, നാലാക്കൊന്നു നമുക്കുതരേണം;
വീട്ടിലിരിക്കും നായന്മാർ പടവില്ലും കുന്തവുമേന്തിച്ചൊല്ലും-
വേലയെടുത്തു പൊറുക്കണമെല്ലാനാളും പാർത്താ ദശമുഖഭവനേ;
കള്ളുകുടിക്കും നായന്മാർക്കിടി കൊള്ളുന്താനുമതോർത്തീടേണം.

സമൂഹവിമർശനം

സമൂഹത്തിലെ തിന്മകളെ തന്റെ ഫലിതം കലർന്ന ശൈലിയിൽ നമ്പ്യാർ വിമർശിക്കുന്നത് പലയിടത്തും കാണാം.

രാജ്യകാര്യങ്ങളെ ക്ലേശിക്കയെന്നൊരു വ്യാജംനടിച്ചു സമസ്ത സാധുക്കളെ
തേജോവധംചെയ്തു വിത്തമാർജ്ജിച്ചുകൊണ്ടാജീവനാന്തം കഴിക്കുന്നിതുചിലർ.

എന്ന ഹരിണീസ്വയം‌വരത്തിലെ വിമർശനം ഭരണാധികാരികളേയും ഉദ്യോഗസ്ഥവൃന്ദത്തേയും ആയിരിക്കണം ലക്ഷ്യമാക്കിയത്.
വൈദ്യം പഠിക്കണം ദ്രവ്യമുണ്ടാക്കുവാൻ
കാരസ്കരഘൃതം ഗുൽ‍ഗുലുതിക്തകം
ചേരുന്ന നെയ്കളുമെണ്ണപൊടികളും
സാരമായുള്ള ഗുളികയും കൈക്കൊണ്ടുചെ-
ന്നോരോവിധം പണം കൈക്കലാക്കീടുന്നു.

എന്ന് ധനമോഹികളായ വൈദ്യന്മാരെ വിമർശിക്കുന്ന ധൃവചരിതത്തിലെ ഭാഗം പ്രസിദ്ധമാണ്.

ഉദ്യോഗസ്ഥന്മാരെ സ്വാധീനിക്കാൻ ചിലപ്പോഴൊക്കെ, അവരുടെ കൊച്ചമ്മമാരോട് അടുത്തുകൂടുകയായിരുന്നു വഴി എന്ന അവസ്ഥ നമ്പ്യാർ ഹരിണീസ്വയം‌വരത്തിൽ സൂചിപ്പിക്കുന്നതിങ്ങനെയാണ്:-
സർവ്വാധികാരിയെക്കണ്ടാൽ നമുക്കിന്നു
കാര്യങ്ങൾ സാധിക്ക വൈഷമ്യമായ്‌വരും.
നാണിയെക്കണ്ടാലെളുപ്പമാമെന്നൊരു
നാണിയം നാട്ടിൽ നടത്താതിരിക്കണം.

കാര്യമായൊരു ജോലിയും ചെയ്യാതെ, ഊണും ഉറക്കവും, പരദൂഷണവും മറ്റുമായി നടക്കുന്നവരെ നമ്പ്യാർ പാത്രചരിതത്തിൽ വരച്ചുകാട്ടുന്നതിങ്ങനെയാണ്:-

ഉണ്ണണമെന്നും മുറങ്ങണമെന്നും,
പെണ്ണുങ്ങളൊടു രസിക്കണമെന്നും
കണ്ണിൽക്കണ്ട ജനങ്ങളെയെല്ലാം
എണ്ണിക്കൊണ്ടു ദുഷിക്കണമെന്നും
ഇത്തൊഴിലല്ലാതിപ്പരിഷക്കൊരു
വസ്തുവിചാരമൊരിക്കലുമില്ല.

ലോകോക്തികൾ

മലയാളത്തിലെ പ്രസിദ്ധമായ പല ലോകോക്തികളും നമ്പ്യാർക്കവിതയിൽ നിന്ന് വന്നവയാണ്:-
നെല്ലും പണങ്ങളുമുണ്ടെന്നുറച്ചിട്ടു കല്ലിലും പുല്ലിലും തൂകിത്തുടങ്ങൊലാ.
കണ്ടാലറിവാൻ സമർഥനല്ലെങ്കിൽ നീ കൊണ്ടാലറിയുമതിനില്ല സംശയം.
കൂനൻ മദിച്ചെന്നാൽ ഗോപുരം കുത്തുമോ?

തുടങ്ങിയവയുടെ ഉറവിടം കല്യാണസൗഗന്ധികമാണെങ്കിൽ, താഴെപ്പറയുന്നവ കിരാതത്തിൽ നിന്നാണ്.

മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം.
കനകംമൂലം കാമിനിമൂലം കലഹം പലവിധമുലകിൽ സുലഭം.
തള്ളക്കിട്ടൊരു തല്ലു വരുമ്പോൾ പിള്ളയെടുത്തു തടുക്കേയുള്ളൂ.
വല്ലാമക്കളിലില്ലാമക്കളിതെല്ലാവർക്കും സമ്മതമല്ലോ.
ദുഷ്ടുകിടക്കെവരട്ടും വൃണമതു പൊട്ടും പിന്നെയുമൊരു സമയത്തിൽ.
എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നതു കാണാം.
നമ്പ്യാർ കവിതയുടെ വിമർശനം

എല്ലാവിഭാഗം മലയാളികളുടെയിടയിലും ജനസമ്മതിയും അംഗീകാരവും നേടിയ കവി ആയിരുന്നിട്ടും നമ്പ്യാർ കവിത ശക്തമായി വിമർശിക്കപ്പെട്ടിട്ടുമുണ്ട്. ഇതിഹാസപുരാണങ്ങളിലെ കഥാപാത്രങ്ങളേയും സന്ദർഭങ്ങളേയും കേരളീയസാഹചര്യങ്ങളിൽ ഫലിതത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന നമ്പ്യാരുടെ രീതിയെ ഇരുപതാം നൂറ്റാണ്ടിലെ ഒന്നാംകിട മലയാള സാഹിത്യവിമർശകനായിരുന്ന കുട്ടികൃഷ്ണമാരാർ വാഗ്‌വ്യഭിചാരമായാണ് വിശേഷിപ്പിച്ചത്. കല്യാണസൗഗന്ധികത്തിലെ 'ഭീമ-ഹനൂമൽസംവാദ' ത്തിന്റെ നിശിതമായ വിമർശനം മാരാരുടെ 'ഭാരതപര്യടനം' എന്ന പ്രഖ്യാതകൃതിയിലുണ്ട്. നമ്പ്യാർ ഹനുമാനെ 'അങ്ങാടിക്കൂളനും' ഭീമസേനനെ 'മേനിക്കണ്ടപ്പനും' ആയി തരംതാഴ്ത്തിയെന്ന് മാരാർ ആക്ഷേപിക്കുന്നു:-

പാണ്ഡവന്മാരുടെ തീർഥയാത്രയുടെ ഒടുക്കം ഗന്ധമാദനത്തിൽ വച്ചു പഞ്ചാലിക്കുവേണ്ടി സൗഗന്ധിപ്പൂക്കൾ തേടിപ്പോകുന്ന ഭീമസേനനെ, അദ്ദേഹത്തിന്റെ യുഗാന്തജ്യേഷ്ടനായ ഹനുമാൻ വഴി തടഞ്ഞു പരിഹസിച്ച ഒരു സന്ധർഭമുണ്ടല്ലോ. അതിന്റെ പിന്നിലുള്ള അഗാധമായ ഭ്രാതൃവാത്സല്യത്തിന്നെതിരായി മഹാഭാരതത്തിൽ ഒരക്ഷരവുമില്ല. ഈ കഥയെടുത്തു നമ്മുടെ ഒരു 'ഹാസസാഹിത്യസാമ്രാട്ട്' എഴുതിയ തുള്ളലിൽ ആ സഹോദരസമാഗമം എന്തായിരിക്കുന്നു എന്നു നോക്കുക. അവിടെ ഹനുമാൻ വഴിപോകുന്നവരെ ചെന്നു തടഞ്ഞു വഴക്കുണ്ടാക്കി അവരെ പൊതിരെ തെറി പറഞ്ഞുവിടുന്ന അങ്ങാടിക്കൂളനും, ഭീമസേനൻ എന്തു തെറി കേട്ടാലും നാണമില്ലാതെ ഒഴിച്ചുപോകാതെ അതിനൊക്കെ പകരം വീമ്പിളക്കുവാൻ മിനക്കെടുന്ന മേനിക്കണ്ടപ്പനുമായി മാറിയിരിക്കുന്നു. ഇത്തരം വാഗ്‌വ്യഭിചാരങ്ങലെ ഉൽകൃഷ്ടസാഹിത്യത്തിന്റെ പന്തിയിലിരത്തുന്ന നമ്മുടെ വകതിരിവില്ലായ്മയെയാണ് ഞാനിവിടെ എതിർക്കുന്നത്

സാധാരണക്കാരുടെ ഭാഷയിൽ അവർക്കു വേണ്ടി എഴുതിയ ജനകീയ കവിയായി നമ്പ്യാർ കണക്കാക്കപ്പെടുന്നെങ്കിലും അദ്ദേഹത്തിന്റെ കവിതയുടെ സാമൂഹ്യപശ്ചാത്തലത്തിന്റെ പരിമിതികൾ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. സാഹിത്യം അധഃസ്ഥിതവിഭാഗങ്ങളിലെ മനുഷ്യരെ പൊതുവേ അവഗണിച്ചിരുന്ന കാലത്ത് എഴുതപ്പെട്ടതിനാൽ നമ്പ്യാരുടെ കവിത പോലും നായന്മാർ വരെയുള്ള ജനവിഭാഗങ്ങളെ മത്രമേ കണക്കിലെടുത്തുള്ളു എന്നും അതിനു താഴെയുള്ള ജനങ്ങളെക്കുറിച്ചുള്ള സൂചനകൾ അദ്ദേഹത്തിന്റെ സൃഷ്ടികളിൽ വിരളമാണെന്നുമാണ് വിമർശനം.
നമ്പ്യാരെക്കുറിച്ചുള്ള ഫലിതകഥകൾ

നമ്പ്യാരുടെ ഫലിതോക്തികൾ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ സമകാലികനെന്ന് പറയപ്പെടുന്ന ഉണ്ണായി വാര്യരുമായുള്ള സംഭാഷണ ശകലങ്ങളെന്ന മട്ടിലുള്ള പല ഫലിതങ്ങളും തലമുറകളിലൂടെ വാമൊഴിയായി പകർന്നു ഇക്കാലം വരേയ്ക്കും എത്തിയിട്ടുണ്ട്. അസാധാരണമായ നർമ്മബോധവും കൗതുകമുണർത്തുന്ന ദ്വയാർത്ഥപരാമർശങ്ങളും ചേർന്ന അവ മലയാളികളുടെ ഫലിതശേഖരത്തിന്റെ പ്രിയപ്പെട്ട ഭാഗമായി തുടരുന്നു.
ആന ഇറങ്ങിയതുമൂലം കലങ്ങി കിടന്നിരുന്ന ഒരു കുളം കണ്ടപ്പോൾ വാര്യർ അതിനെ "കരി കലക്കിയ കുളം" എന്നും നമ്പ്യാർ "കളഭം കലക്കിയ കുളം" എന്നും വിശേഷിപ്പിച്ചു എന്നാണ് ഒരു കഥ. ആനയുടെ പര്യായങ്ങളായ കരി, കളഭം എന്നീ വാക്കുകൾ ഉപയോഗിച്ച് കുളം കലക്കിയത് ആനയാണെന്നാണ് രണ്ടുപേരും പറഞ്ഞതെങ്കിലും, ആദ്യശ്രവണത്തിൽ, കുളത്തിലെ വെള്ളത്തിന്റെ നിറം വ്യത്യസ്തരീതികളിൽ വർണ്ണിക്കുകയാണ് ഇരുവരും ചെയ്തതെന്നേ തോന്നൂ.
കുളിക്കാൻ പോകുന്ന സ്ത്രീയേയും ദാസിയേയും കണ്ടപ്പോൾ വാര്യർ "കാതിലോല?" (കാ അതിലോല -ആരാണു് അവരിൽ സുന്ദരി?) എന്നു ചോദിച്ചപ്പോൾ നമ്പ്യാർ "നല്ലതാളി" (നല്ലത് ആളി - തോഴിയാണ് കൂടുതൽ സുന്ദരി) എന്നു മറുപടി പറഞ്ഞു എന്നാണ് മറ്റൊരു കഥ. ഇവിടെ അർത്ഥം മനസ്സിലാകാത്തവർ ഈ സംഭാഷണത്തിൽ പരാമര്ശിക്കപ്പെട്ടത് യജമാനത്തി കാതിൽ അണിഞ്ഞിരുന്ന ആഭരണമായ ഓലയും ദാസി കയ്യിൽ കൊണ്ടുപോയിരുന്ന താളിയും ആണ് എന്നേ കരുതൂ.
കൊട്ടാരത്തിൽ നിന്ന് നമ്പ്യാർക്ക് ദിനം‌പ്രതി രണ്ടേകാൽ ഇടങ്ങഴി അരി കൊടുക്കാൻ മാർത്താണ്ഡവർമ്മ രാജാവ് കൊടുത്തിരുന്ന കല്പന ആ രാജാവിന്റെ മരണശേഷം വ്യത്യസ്തമായി വ്യാഖ്യനിച്ച് കവിയെ ബുദ്ധിമുട്ടിക്കുവാൻ ഒരു ശ്രമം നടന്നത്രെ. രണ്ടേകാൽ എന്നതിന് രണ്ടുകാൽ ഇടങ്ങഴി അതായത്, ഇരുനാഴി അരി എന്നേ അർത്ഥമുള്ളു എന്നായിരുന്നു കലവറ അധികാരിയായ അയ്യരുടെ വ്യാഖ്യാനം. രണ്ടുനേരം ഉണ്ടാൽ മതിയെന്നിരിക്കേ, ഓരോ ഊണിനും, ഓരോ കാൽ ഇടങ്ങഴി(നാഴി) അരിവീതം രണ്ടുകാൽ ഇടങ്ങഴി മതിയാവും എന്ന് അവിടെയുണ്ടായിരുന്ന കലവറക്കാരൻ പണ്ടാല വിശദീകരണവും കൊടുത്തു. ഇതിൽ പ്രതിക്ഷേധിച്ച് നമ്പ്യാർ കാർത്തികതിരുനാൾ മഹാരാജാവിന് കൊടുത്ത പരാതി ഇങ്ങനെ ആയിരുന്നു:-
രണ്ടേകാലെന്നു കല്പിച്ചു,
രണ്ടേ, കാലെന്നിതയ്യനും,
ഉണ്ടോ, കാലെന്നു പണ്ടാല
ഉണ്ടില്ലിന്നിത്ര നേരവും.

ഈ പ്രതിക്ഷേധം രാജാവിന് ബോദ്ധ്യമായെന്നും, നമ്പ്യാർക്ക് അദ്ദേഹം സങ്കടനിവൃത്തി വരുത്തി എന്നുമാണ് കഥ.

പഞ്ചതന്ത്രം.

  • അടുത്ത കവിയെപ്പറ്റി വായിക്കാന്‍ , മറ്റു കവികള്‍ എന്ന list ലേക്ക് തിരിച്ചു പോകൂ.... 

പണി തീരാത്ത സ്വപ്നം


ആ  കിളിക്കൂടിനു ജനാലകളും  വാതിലുകളും ഉണ്ടായിരുന്നില്ല      
ഒരുപാടു  സംവത്സരങ്ങള്‍  കാത്തിരുന്നു  ഞാന്‍  ആ  സൃഷ്ടിക്കു 
എതു  കൈകള്‍    കൊണ്ടാണ്  ബ്രഹ്മ്മാവേ 
ഇതിനെ  നീ  തിലക  കുറി  ചാര്‍ത്തിയത്     ?
എതു  താമര  തണ്ടുകള്‍  കൊണ്ടാണ് 
 നീ  അവയ്ക്ക്  കാലുകള്‍  പണിതത്   ?
ഇനിയെത്ര  ശിശിരങ്ങള്‍  നിന്നെ  തഴുകി  പോയാലും 
എത്ര  കുളിരുകള്‍  നിന്റെ  കാല്‍പാദത്തിനു  കതോര്‍ത്താലും       
ഒരുമധുര  സ്വപ്നം  മുറിഞ്ഞ  വിലാപം 
എന്നും  ഞാന്‍  നിനക്കായി    കാത്തു  സൂക്ഷിക്കും 
ജന്മമെടുക്കുന്ന  ഒരു  വസന്തവും  ശിശിരവും 
നിനക്കായി മാത്രം തളിരിടട്ടെ 

എന്റെ   മടക്കയാത്രയില്‍  ഞാന്‍  ബാക്കി  വെക്കും 
ആ  വീണയുടെ പ്രകമ്പനങ്ങള്‍ 
ഒരുപാടു  വൈകിയതു ഞാന്‍  മനസിലാക്കിയപ്പോള്‍      
ആ  പ്രകംബനങ്ങള്‍ക്ക്  ചോരയുടെ  ഗന്ധമായിരുന്നു ……

ഒരു പാഴ് സ്വപ്നം

എന്റെ  ഹൃദയ  നിശ്വാസത്തില്‍ വേഗതയില്‍  പൊയ് 
ആ  മനോഹര  ശിശിരവും  വസന്തവും 
എന്റെ  തേങ്ങല്‍  നീ  അറിയുന്നില്ലെങ്ങിലും 
നിന്നെ ഞാന്‍  അറിയുന്നു  നാദമായ്   , ലയമായ്  
എന്നെ  അറിയാന്‍  വൈകിപ്പോയെങ്കിലും   
നിന്നെ  ഞാന്‍  അറിയുന്നു  ജന്മജന്മാന്തരങ്ങളായ്       
എന്റെ  മനസിലെ  ചുവര്‍  ചിത്രങ്ങള്‍ക്ക് 
നിന്റെ  ദിവ്യരൂപം  എങ്ങിനെ  വന്നു 
നിന്റെ  നഷ്ട  സ്വപ്നങ്ങള്‍ക്ക്  ചിറകേകുവാന്‍ 
ഒരു  പനിനീര്‍  തുള്ളിയായി  ഇറങ്ങി  വരട്ടെ  ഞാന്‍ ?
എന്റെ  കവിളില്‍  വിരിയുന്നതു  സന്ധ്യകളാണ്   
മനസിന്റെ  താമരചെപ്പുകള്‍  തുറക്കുകയാണ് 
എന്റെ  കനവുകള്‍ക്കു  നിറങ്ങള്‍  കൊണ്ടൊരു 
കൂട്  പണിയുകയാണ് 
എന്റെ  കവിതകള്‍ക്ക്   ആത്മാവുണ്ടാകുകയാണ്     ………….

തേങ്ങല്‍

എന്‍  മൌനാനുരാഗത്തിന്‍ മണിവീണ 
മീട്ടുന്നു  ഞാന്‍ , ആര്‍ക്കു  വേണ്ടി 
അറിയാനുണ്ടാശയെങ്കിലും     
മനസേ എന്‍  തണലാവുക   നീ 
നീയെന്റെ  മനം അറിഞ്ഞുവോ  എന്‍ 
മനസിന്റെ  മായാവനിയില്‍  വന്നുവോ 
നിന്‍  സൌഹൃദത്തിന്‍ തീവ്രതയോ   
എന്റെ  പ്രിയ  സ്നേഹം  അലിയുന്നു 
ലോലമാം പ്രാവിന്റെ  നെറുകയില്‍ തൊട്ടപ്പോള്‍   
എന്നുള്ളിലൊരു  സുഖം  നാമ്പിടുന്നു 
എന്‍  സൌഹൃദത്തില്‍  വിരിഞ്ഞ  വാടാ  പുഷ്പമേ   
എന്തിനെന്‍  പ്രിയമാനസങ്ങളില്‍  വന്നു  നീ ?
അറിയുന്നതെപ്പോള്‍ നീ  എന്‍  മൌനാനുരാഗം ?
അതോ  അറിഞ്ഞിട്ടും  എന്തിനീ   മൌനം ?
എല്ലാം  അറിഞ്ഞിട്ടും  അറിയാതെ  അറിയാതെ 
എന്തിനോ സ്നേഹിച്ചു  പോയതാണ്  ഞാന്‍ 
സ്നേഹമാകുന്ന ഗാനത്തില്‍ സ്നേഹിയ്ക്കപ്പെടാന്‍   
സ്നേഹപൂര്‍വ്വം ക്ഷണിക്കപ്പെടുന്നു ഞാന്‍ 
സ്നേഹിയ്ക്കപ്പെടുന്നവന്റെ  സുഖവും   
അറിയാത്ത സ്നേഹത്തിന്റെ  ദുഖവും   
ദേവി  നീ  തരുമോ എനിക്ക് ?
കാത്തിരുപ്പിന്റെ  മായിക പ്രപഞ്ചത്തില്‍    
അനുവദിക്കുമോ നീ  കാത്തിരിക്കാനെങ്കിലും...   

Friendship Scraps

പ്രണയരാഗം

കുടവുമായിപോകുന്ന  ഒരു  അമ്പാടിമുകില്‍     
എന്റെ   ഹൃദയത്തില്‍  അമൃതം  തളിച്ചു 
പനിനീരുപെയ്യുന്ന  പാതിരാവിന്റെ          
പല്ലവി  എനിക്ക്  നീ  പാടിത്തരുമോ ?
എന്നോട്  പരിഭവത്തില്‍ ആണോ  ?
എവിടെയോ  കണ്ടു  മറന്ന  മുഖം ആണ്    
നിന്റെ  എന്ന്  നിനച്ചിരികുമ്പോള്‍  ഒരു 
കുളിര്‍ക്കാറ്റു  തഴുകുന്ന  ഓര്‍മയുടെ 
പരിമളം  പ്രണയമായി  പൂവിട്ടു  വരുന്നുണ്ടോ ?
എന്റെ  കവിളില്‍  സന്ധ്യകള്‍  വിരിയുന്നു 
എന്റെ  മനസിന്റെ  താമര  ചെപ്പുകള്‍ 
അതിനെ  തൂവല്‍  കൊണ്ട്  തഴുകുകയാണോ   ?
ഇതിനാണോ  അനുരാഗമെന്ന  പേര് ?
ഇതാണോ  പ്രണയമെന്ന  മൂന്നക്ഷരം ?
Love Glitter, Scraps, Graphics and comments


മേഘം

താളം തുടിക്കുന്ന താഴികക്കുടത്തിലെ
താമരയിതളിന്റെ താലിയാണോ ?
അതോ മുല്ലപ്പൂവിന്‍ മേനിപോലുള്ള ഒരു
പച്ചമുന്തിരിയുടെ അകക്കാമ്പോ ?

ദര്‍പ്പണം ആകുന്ന മേനിയഴകെനിക്ക്
ദര്‍ശിക്കാന്‍ തോന്നുന്നതെന്തിനാണ്
വന്നുവല്ലോ നീയെന്റെ മനസിന്റെ വാതായനങ്ങളില്‍
പിന്നെയാ ചില്ലിട്ട കിനാക്കളിലും

എന്നമ്മയുടെ വദ്ദനത്തിന്‍ തേജസ്സുപോലെ
മധ്യാഹ്ന നേരത്തു നിന്നുടെ തുടിപ്പ്
ആദിത്യ ദേവന്റെ കൂട്ട് ചേര്‍ന്നുള്ള
നിന്നുടെ വികൃതികള്‍ ഒരു രഹസ്യമോ ?

നിന്റെ ഭീകര രൂപമത് തുലാമാസത്തിലും
കര്‍ക്കശ സ്വരമത് കര്‍ക്കിടകത്തിലും
ഇന്നലെയുടെ പൊയ് മുഖംങ്ങള്‍
മാത്രമായിരുന്നുവെന്നെനിക്ക് തോന്നി

ഇന്നലെയുടെ പൊയ് മുഖംങ്ങള്‍ക്കിന്നുള്ള
സ്ഥാനമാനങ്ങള്‍ ചവറ്റുകൂനയില്‍
അങ്ങയുടെ വിശ്വരൂപത്തിന്‍ കീഴില്‍
ഇനിയെന്നും ആലസ്യമുഖം മാത്രമോ ?

ദേവിയാം ധരിത്രിയുടെ മരണശേഷവും
ആ മകുടമായിരുന നീ നിന്റെ
കുളിര്‍മഴയില്‍ പെയ്ത രാഗം
തുടരണം എന്നാശയുണ്ടോ ?

പച്ചയാം വിരിപ്പിട്ട സഹ്യനില്‍
ചുംബിക്കുന്ന നിന്നുടെ വദനം
ഇനിയൊരു ദിനം കാണുമ്പോള്‍
ചോദിക്കും ഞാന്‍ ഇതെന്തിന് വേണ്ടി ?

ഇനിയും മരിക്കാത്ത വനജ്യോത്സ്ന

ചക്രവാളശോണിമ മാഞ്ഞുവരികയാണ്‌
നിറങ്ങള്‍ ചാലിക്കാന്‍ എന്റെ വിരല്‍ മുറിക്കേണ്ടി വന്നു
തൂലിക താങ്ങാന്‍ എനിക്കാവില്ലെന്നോ
മടക്കയാത്രക്ക്‌ ഭാണ്ഡം തിരയുകയാണോ ?
കൂടെ എന്തു കൊണ്ടുപോകാന്‍
ഈ വറ്റുകള്‍ ബലിക്കാക്കകള്‍ കൊത്തട്ടെ
മനസിന്റെ ഗര്‍ഭാശയം ഞാന്‍ ഇവിടെ ഉപേക്ഷിക്കുന്നു
പിറക്കാനിരിക്കുന്ന ബീജങ്ങളോടും എനിക്ക് ക്ഷമാപണം
നിങ്ങളെ ഏറ്റുവാങ്ങാന്‍ ഈ മണ്ണിന്നു കരങ്ങള്‍ ഇല്ല
നിങ്ങളെ പാലുട്ടുവാന്‍ അവയ്ക്ക് സ്തനങ്ങള്‍ ഇല്ല
തീരാ ച്ഹായകളെ തേടി അവളും നടക്കുകയാണ്
തോക്കിന്‍ കുഴല്‍ പോലെ നേര്‍ത്തതാണ് സഞ്ചാര പഥം

നേരമില്ലിനി പല്ലവി പാടുവാന്‍
ക്ഷണികമാണ് മര്‍ത്യജന്മ ,ഭുമി
ദേവി ജീവിക്കും വരെ ഞാന്‍ നിന്നെ ഓര്‍മിക്കും ..

ഓണം

കുളിര്‍മഞ്ഞിന്‍ നിറമുള്ള ഒരോണം വന്നേ
കുളിരേകാന്‍ മാളോരേ ഒരുങ്ങികൊള്ളൂ
കളിക്കാനും ചിരിക്കാനും വന്നേ വന്നേ
പായാരമില്ലാത്തോരോനം വന്നേ
കേരള മണ്ണിലേക്ക് ആഗതമായ്‌
ഉള്സവനാളുകള്‍ ആഗതമായ്‌
ക്ഷണിക്കുന്നു നിങ്ങളെ ഞാന്‍ തനിയെ
കുറിമാനം അയച്ചിട്ടുണ്ട് എല്ലാവര്‍ക്കും
ചിങ്ങക്കുളിരിലേക്ക് ഇറങ്ങിവരൂ
ആലസ്യ കര്‍ക്കിടമേ പൊയ് വരൂ
പൂവുകള്‍ പൂക്കുന്ന കാലത്തു നീ
അരുതരുതു ചതിയരുത് മിത്രമേ നീ
ആഗതനാകുന്ന തമ്പുരാനേ
സ്വാഗതം വന്ദനം ചൊല്ലുന്നു ഞാന്‍
ഞങ്ങളുടെ തെറ്റുകള്‍ പൊറുക്കേണമേ
ഞങ്ങളില്‍ കൃപകരുണ ചൊരിയേണമേ
കുടവയറ പെരുവയറ ഓടിവായോ
നിന്‍ കുമ്പ വീര്‍പ്പിക്കാനോടി വായോ
ഓലക്കുടയും കൂടി ചൂടി വായോ
കുമ്പി കുമ്പി കുലുങ്ങി വായോ ...
Onam orkut scraps, images, greetings

ബാക്കിപത്രം

എനിക്ക് കാണാന്‍ തോന്നി ആ മുക്കൂറ്റിപ്പൂവിന്‍ സൌന്ദര്യം
അദൃശ്യമാം ചങ്ങല കൊണ്ടെന്റെ മിഴികള്‍ ബന്ധനസ്ഥമായ്‌
എനിക്ക് കേള്‍ക്കാന്‍ തോന്നി ആ തെച്ചി പൂവിന്റെ പാട്ട്
ഒരു കൊള്ളിയാനെ പോലെ കാതുകള്‍ കൊട്ടി അടക്കപ്പെട്ടു
ആ അന്ധകാരത്തില്‍ ഞാന്‍ എന്നെ തന്നെ മറന്നു
ആശകളെ കീഴ്പെടുത്താതെ കൈവിട്ടു ഞാനവയെ
ഏതോ ഒരു ജന്മത്തില്‍ ഞാന്‍ അവയെ പ്രാപിച്ചിരുന്നിരിക്കാം
ആ സ്വപ്നങ്ങളെ എന്റേത് മാത്രമാക്കാന്‍ ശ്രമിച്ചിരുന്നിരിക്കാം
കലിയുഗ സ്വപ്നങ്ങള്‍ക്ക് എന്നെ താഴുകാനാവില്ലിനി
അവയ്ക്ക് ഒരു ഈയാം പാറ്റയുടെ ജന്മം കൊടുക്കില്ലിനി ഞാന്‍
ആ ചിറകടി ശബ്ദം കേള്‍ക്കുവാനാകില്ലെനിക്ക്
ആ ചിറകൊടിഞ്ഞ കിനാവുകള്‍ ഒരോര്‍മ മാത്രം
ഒരു പിടി വറ്റുകള്‍ക്കായ് ആ ബലിക്കാക്കകള്‍ മാത്രം ബാക്കി
ആ വറ്റുകള്‍ പകുത്തെടുക്കാന്‍ ഞാനും ബാക്കി ...

autumn animated lighted candle graphic

അമൃതം

മൌനം കൊണ്ടടച്ചു മോഹം എങ്കിലും
പറയുവനാശിച്ച സ്നേഹപഞ്ചാക്ഷരി എന്‍ ഇടനെഞ്ചില്‍ എങ്ങോ തേങ്ങി നിന്നു
ആതിരയും ആവണിയും ഉറങ്ങി ചന്ദനക്കുറിയലിഞ്ഞു
ഇനിയെത്ര ഋതുക്കളെ കൈകൂപ്പണം ഞാന്‍
ഇനിയുമെത്രയോ ദൂരം പോകണം ഞാന്‍ ?
പൂമാനം മായുന്ന ഈ ഏകാന്തതയില്‍
എന്തിനുവേണ്ടി ഈ അനഘമന്ത്രം ?
വിരല്‍ തൊടുമ്പോള്‍ പിടയുന്ന വീണേ
നീയല്ലാതെ എനിക്കിനി ആരുണ്ട്‌ ?



നിറങ്ങളില്ലാത്ത സ്വപ്‌നങ്ങള്‍

മഞ്ഞു കൊണ്ട് മൂടിയ കുറെ
മോഹങ്ങളിലേക്ക് ആണ് നിലാവേ നീ ഉദിച്ചത്
എന്റെ മനസിലെ ചുവര്‍ ചിത്രങ്ങള്‍ക്ക്
നിന്റെ രൂപം എങ്ങിനെ വന്നു ?
ഒന്ന് കണ്ണടച്ചാല്‍ മുന്നില്‍ തെളിയുന്ന ഈ രൂപത്തിന്
ആമ്പല്‍ പൂവിന്റെ ശോഭയും പാട്ടിന്റെ മൃദുലതയും ഉണ്ടായിരുന്നു
നിന്റെ നഷ്ടസ്വപ്നങ്ങള്‍ക്ക് ചിറകേകുവാന്‍
ഒരു പനിനീര്‍തുള്ളിയായി ഞാന്‍ നിന്നിലേക്കിറങ്ങി വരട്ടെ ?
എന്റെ കവിളില്‍ സന്ധ്യകള്‍ വിരിയുകയാണോ ?
എന്റെ മനസിന്റെ താമര ചെപ്പുകള്‍ തുറക്കുകയാണോ ?
എന്റെ കനവുകള്‍ക്കു നിറങ്ങള്‍ കൊണ്ടൊരു കൂട് പണിയുകയാണോ ?
എന്റെ കവിതകള്‍ക്ക് ആത്മാവുണ്ടാകുകയാണോ ?
എന്റെ മനസിന്റെ തേങ്ങല്‍ നീ അറിയുന്നില്ലെങ്കിലും
നിന്നെ ഞാന്‍ അറിയുന്നു നാദമായ് ,ലയമായ് .
എന്നെ അറിയാന്‍ വൈകിയെങ്കിലും
നിന്നെ ഞാന്‍ അറിയുന്നു യുഗങ്ങളായ്‌ ….

കൊഴിഞ്ഞ സ്വപ്‌നങ്ങള്‍

എന്റെ വിരലില്‍ വിരിയുന്ന കവിതേ
എന്റെ ഏകാന്തതയില്‍ സ്നേഹമായി
ഹൃദയത്തിന്‍ തണലായെന്നു വരും നീ ?
വിരല്‍ തുമ്പില്‍ വിരിയുന്ന ചിത്രങ്ങള്‍ക്ക്
എങ്ങിനെ വന്നു നിന്റെ രൂപം ?
ഈ അര്‍ഥങ്ങള്‍ തേടി ഞാന്‍ അലയേണ്ടത് എതു നിഘണ്ടുവിലാണ് ?
എന്റെ വിരല്‍ തുമ്പിലെ പൊട്ടിയ വീണക്കമ്പികള്‍ എന്തിനോ വേണ്ടി മന്ത്രിക്കുന്നു
ഞാനറിയാതെ അവള്‍ പാടുന്നത് നിന്റെ രാഗങ്ങള്‍ മാത്രമായിരുന്നു
നിന്റെ ശ്രുതികളില്‍ അവള്‍ കേട്ടത് എന്റെ നിറങ്ങളില്ലാത്ത സ്വപ്‌നങ്ങള്‍ ആയിരുന്നു
എന്റെ സ്വപ്നങ്ങള്‍ക്ക് ചായം പൂശാന്‍
അവയ്ക്ക് അര്‍ത്ഥമെകാന്‍ നിനക്കാകുമോ ?
എന്റെ കവിതകള്‍ക്ക് ഇന്ന് ആത്മാവില്ല
അലയുകയാണ് അവ ഒരു ദേഹി തേടി
അണഞ്ഞ ദീപങ്ങള്‍ക്കും കൊഴിഞ്ഞ നക്ഷത്രങ്ങള്‍ക്കും
അര്‍ഥം തേടുന്നതെന്തിനെന്നു മനസിലാവുന്നില്ലിപോഴും
അദ്രിശ്യമായി എന്റെ ചിന്തകളെ നിയന്ത്രിക്കുന്ന തംബുരുവില്‍
ഇനിയേതു പാഴ് രാഗം മൂളണം ഞാന്‍ ?
എതു അപ ശ്രുതി മീട്ടണം ഞാന്‍ ?
യമന് വേണ്ടിയുള്ള ഈ കാത്തിരുപ്പില്‍
ഇനിയൊരിക്കലും അര്‍ത്ഥപൂര്‍ണമാവാത്ത ഈ
ചവിട്ടുപടികള്ളില്‍ എന്റെ കാലിടറുന്നു ..
ഈ മനസ് പിന്നെയും ചലിക്കുന്നു
ഒരിക്കലും തിരിച്ചു വരില്ലാത്ത അര്‍ഥങ്ങള്‍ തേടി ...
Flowers, Flores, Animated Gifs, Beautiful Flowers, Animated Flowers, Color Splash, Keefers

വേശ്യാലയത്തിലെ സാവിത്രി

ഒരു തുള്ളി നിലാവെളിച്ചം തേടി ഞാന്‍
ആ വാനിന്റെ ചോട്ടില്‍ തളര്‍ന്നിരുന്നു
കണ്ടു ഞാന്‍ ആ വാനിന്റെ ചോട്ടില്‍
ഒരു മിന്നാമിനുങ്ങിന്‍ നുറുങ്ങുവെട്ടം
എന്റെ കുഞ്ഞിളം കൈകളാല്‍ ഞാന്‍ അവയെ
കോരിയെടുത്തപ്പോള്‍ കണ്ടു ഞാന്‍ ആ നുറുങ്ങുവെട്ടത്തില്‍
നിന്റെ നനുത്ത കൈവിരല്‍ സ്പര്‍ശം
അതാരായിരുന്നു എന്ന് ഞാന്‍ നോക്കിയപോള്‍
ആ മിന്നാമിനുങ്ങ് എന്നില്‍ നിന്നും അകന്നു പൊയ്
പിന്നെ ഞാന്‍ കണ്ടതു എന്റെ അക കണ്ണിലെ സര്‍പ്പ സുന്ദരിയെയായിരുന്നു
അവള്‍ക്കു കഴുകന്റെ കണ്ണുകളായിരുന്നു കുറുക്കന്റെ നോട്ടമായിരുന്നു
അവളുടെ പുറത്തെ ചിരി നിസ്ക്കളങ്കമായിരുന്നു
അറിഞ്ഞില്ല ഞാന്‍ ആ ചിരിയുടെ നിഗൂധ രഹസ്യം
കണ്ടില്ല ഞാന്‍ ചിരിയിലെ ചതി എങ്കിലും
സ്നേഹിച്ചു ഞാന്‍ അവളെ എന്റെ ജിവനോളം
എന്നിലെ സ്നേഹമാകുന്ന അരുവിയില്‍ മുങ്ങി നിവര്‍ന്ന അവള്‍
തല തോര്‍ത്തി പോയ്‌, എങ്ങോട്ടോ
അവളറിഞ്ഞില്ല അവളുടെ പാപഭാരവും പേറി ഞാന്‍ ഇപ്പോഴും ഒഴുകുന്നുവെന്നു
അവളറിഞ്ഞില്ല അവളുടെ അഴുക്കുകള്‍ ഇപ്പോളും ഞാന്‍ ചുമക്കുന്നുവെന്നു
രക്തക്കറ പുരണ്ട ആ വസ്ത്രങ്ങള്‍ എന്നേക്കുമായി ഉപേക്ഷിച്ചു പോയി
പക്ഷേ അവള്‍ ഒരു വേശ്യ ആയിരുന്നില്ല
എന്നെ കാര്‍ന്നു തിന്നില്ലവള്‍ എങ്കിലും
എന്നെ ഒരു ജീവ ച്ഹവമാക്കി അവള്‍
ഒന്നുറക്കെ കാരയാനാവാത്ത വിധം അവള്‍ എന്റെ
ഹൃദയത്തെ അവളുടെ രക്തത്തില്‍ മുക്കി കൊലചെയ്തു
അവളറിഞ്ഞില്ല ആ രക്തത്തില്‍ മുങ്ങിയ എന്റെ ഹൃദയത്തിന്റെ
മുറിപ്പാടുകളില്‍ നിന്നും ഒലിച്ച് ഇറങ്ങിയത്‌ എന്നോ ഞാന്‍
അവള്‍ക്കു ദാനമായി കൊടുത്ത രക്തത്തിന്റെ ബാക്കി പത്രമായിരുന്നെന്നു
ഇനിയെന്റെ അസ്ഥിയും മാംസ്യവും ഒഴുക്കുന്ന ഗംഗയില്‍
ആ രക്തം എന്നെ തഴുകാന്‍ വന്നാല്‍ കാത്തുവച്ചിരിക്കും
അവള്‍ക്കു വേണ്ടി ഒരു കഷണം
എന്റെ ജീവന്‍ പേറിയിരുന്ന ആ മാംസ്യവും പേറി
ആ രക്ടകരയിലെ ജീവാണു എന്തിനോ വേണ്ടി തേങ്ങുമ്പോള്‍
ആ മഹാസാഗരത്തില്‍ ആ രക്തത്തെ മുറുകെ പിടിച്ചു
എന്തിനോ വേണ്ടി ഞാന്‍ അലയും ഗതികിട്ടാത്ത ആത്മാവ് പോലെ ....

മേഘമല്‍ഹാര്‍


ഞാന്‍ സ്നേഹിച്ചത് ആ നിലാവിനെയായിരുന്നു ...
ഞാന്‍ കാത്തിരുന്നത് ആ വേണ്ണ്‍പ്രഭയെയായിരുന്നു....
ഞാന്‍ മോഹിച്ചത് നീലാകാശത്തിലെ ആ വേണ്ണ്‍മേഘത്തിനു
അലങ്കാരമായിരുന്ന വെള്ളി നക്ഷത്രതെയായിരുന്നു ...
ഞാന്‍ പ്രണയിച്ചത് ആ വേണ്ശോഭയെയായിരുന്നു ....

പക്ഷെ എനിക്ക് കിട്ടിയതു ഞാന്‍ ആഗ്രഹിക്കാത്ത 
ഒരു കുഞ്ഞു നക്ഷത്രത്തെയായിരുന്നു...
ഇവയൊന്നുമില്ലാത്ത ആ താരകം 
പാരില്‍ നിന്നിറങ്ങി വന്നിട്ടെന്നോട്‌ ചോദിച്ചു ,
നിന്നെ ഞാന്‍ പ്രണയിച്ചോട്ടെ എന്ന് ....

സങ്കടത്തോടെ ഞാന്‍ ആ നിലാ വെളിച്ചത്തെ നോക്കിയപ്പോള്‍
അവള്‍ എന്നെ നോക്കി എങ്ങോട്ടോ അലിഞ്ഞു പൊയ്
എന്റെ മിഴികള്‍ തുറന്നപ്പോള്‍ ഞാന്‍ കണ്ടില്ല അവയെ ഒന്നിനെയും

പക്ഷെ ഒരു മധുര സ്വപ്നം മുറിഞ്ഞ വിലാപത്തോടെ 
ഞാന്‍ ഓര്‍ത്തു ,ഇനിയുമൊരു നിശീഥിനി എന്നെ തഴുകാന്‍ എത്തുമെങ്കില്‍ ,
ഇനിയുമൊരു സ്വപ്നം എന്നിലേക്ക്‌ എത്തിയാലെന്റെ
മനസ് വെമ്പുന്നത് ആ കുഞ്ഞു നക്ഷത്രത്തിന് വേണ്ടി ആയിരിക്കണം....
എന്നെ സ്നേഹിച്ച , എന്നില്‍ അലിയാന്‍ ആഗ്രഹിച്ച ആ നക്ഷത്രത്തിനെ ..
ആ കുഞ്ഞു ഹൃദയത്തെ ഞാന്‍ സ്നേഹിക്കും . അവള്‍ക്കു ഞാന്‍ സാന്ത്വനം എകും ..

പിന്നീട് ഞാന്‍ കണ്ട സ്വപ്നങ്ങളില്‍ എല്ലാം അവളായിരുന്നു .
അവളെ ഞാന്‍ ഞാന്‍ ഒരു പാട് പ്രണയിച്ചപ്പോള്‍
ആ നിലാ വെട്ടം ഞങ്ങളെ നോക്കി നിന്നിരിക്കാം .
ആ നിലാവ് ചോദിചിട്ടുണ്ടാകാം , നീ സ്നേഹിച്ചതാരെയായിരുന്നു....
എന്നെ നോക്കി പരിഹസിച്ചിട്ടുണ്ടാവാം....

ആ മന്ദമാരുതന്റെ കാറ്റേട്ടൂ ഞാന്‍ എന്റെ മിഴികള്‍ 
പതുക്കെ തുറന്നപോഴേക്കും ഞാന്‍ അറിഞ്ഞിരുന്നെക്കാം, 
എല്ലാം വെറും ഒരു പകല്‍ സ്വപ്നം അയിരുന്നൂ എന്ന് ...
രണ്ടു തുള്ളി കണ്ണുനീരിന്റെ സ്വാദ് എന്റെ ചുണ്ടിലേക്ക്‌ 
ഒഴുകിയപ്പോള്‍ ഞാന്‍ പരവശനായി പോയി..
എങ്കിലും എപ്പോഴൊക്കെയോ ഞാന്‍ സ്നേഹിച്ചു പോയ 
ആ കുഞ്ഞു നക്ഷത്രം ഒരിക്കല്‍ എങ്കിലും എന്റെ ജീവിതത്തിലേക്ക് 
വന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോയ്‌ .....

ഒരു മയില്‍പീലിയെക്കാള്‍ മൃദുലമായ...ഒരു മയില്‍‌പീലി പോലെ നിറവാര്‍ന്ന ഓര്‍മ്മകള്‍ക്കൊരിടം...